മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമായതിനെ തുടർന്ന് നടത്തിയ കാട്ടുപന്നി വേട്ടയിൽ പന്നിക്ക് വെച്ച വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന്. ഇതുമൂലം മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങൾക്കാണ് ഇന്നലെ രാത്രി 11മണിയോടെ വൈദ്യുതി മുടങ്ങിയത്. ഇന്നലെ ചങ്ങലീരി മോതിക്കൽ ഭാഗത്ത് കാട്ടുപന്നി വേട്ട നടക്കുന്നതിനിടെയാണ് സംഭവം, ഉണ്ട കല്ലിൽ കൊണ്ട് തെറിക്കുകയായിരുന്നു എന്നാണ് വിവരം. ഇതുമൂലം കെഎസ്ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. മോതിക്കൽ റോഡിലെ ഇടിഞ്ഞാടി റോഡ് ജംഗ്ഷനിലെ ട്രാൻസ്ഫോർമറിനാണ് കേടുപാട് സംഭവിച്ചത്.വെടിയേറ്റ് തുളഞ്ഞ ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തനം നിലച്ചു. വെടിയുണ്ട തുളഞ്ഞു കയറിയ ദ്വാരത്തിലൂടെ ട്രാൻസ്ഫോർമറിനുള്ളിലെ ഓയിൽ ചോർന്ന് പുറത്തേക്ക് ഒഴുകി. മോതിക്കൽ മേഖലയിലെ 200 കുടുംബങ്ങളിലെ വൈദ്യുതി വിതരണം ഇതോടെ മുടങ്ങി.ഇന്ന് രാവിലെയാണ് വൈദ്യുതി പൂർവ്വസ്ഥിതിയിലായത്
എന്ന് പ്രദേശവാസികൾ അറിയിച്ചു പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാൻസ്ഫോമറാണ് വെടികൊണ്ട് കേടായത്.കാട്ടുപന്നി വേട്ട നടന്ന ഭാഗത്തെ ട്രാൻസ്ഫോർമറാണ് വെടിയുണ്ട തുളഞ്ഞ് കയറി കേടായതെന്ന് കാണിച്ച് കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിന് സംഭവിച്ച നഷ്ടം പഞ്ചായത്ത് നൽകണമെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
Post a Comment