വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രികരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു

 

മണ്ണാർക്കാട്: വാഹനാപകടത്തിൽ പരിക്ക് പറ്റി വയോധികൻ മരിച്ച കേസിൽ നിർത്താതെ പോയ വാഹനവും പ്രതികളെയും മണ്ണാർക്കാട് പോലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്ത് (36), പാട്ടക്കൽ, കോണിക്കഴി , പുലാപ്പറ്റ. കൂടെ യാത്ര ചെയ്തിരുന്ന ഷറഫുദ്ദിൻ (37), താലിക്കുഴി, കോണിക്കഴി, പുലാപ്പറ്റ എന്നിവരെ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.



വാഹനപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന സെയ്താലി എന്ന മാനുക്ക (73) മരിച്ച കേസിലാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 23ന്  വൈകുന്നേരം  മണ്ണാർക്കാട് നൊട്ടമല വെച്ച് റോഡ് ക്രോസ് ചെയ്യുകയായിരുന്ന  സെയ്താലിയെ മണ്ണാർക്കാട് ഭാഗത്ത് നിന്നും വന്ന മോട്ടോർ സൈക്കിൾ ഇടിച്ചിട്ട് നിർത്താതെ പോയത്. പോലീസിൻ്റെ ശക്തമായ അന്വേഷണത്തിലൂടെ മണ്ണാർക്കാട് ഭാഗത്തേയും പ്രതികൾ സഞ്ചരിച്ച ഭാഗങ്ങളിലേയും 25 ഓളം  സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടുകയും പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആർ , എസ് ഐ ഉണ്ണി, സിനിയർ പോലീസ് ഓഫിസർ മാരായ സാജിദ്, സുരഷ്, രാജീവ്, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


Post a Comment

أحدث أقدم